Monday, October 15, 2007

സ്ത്രീയെ സ്ത്രീ തന്നെ വേദനിപ്പിക്കുമ്പോള്‍

ആരറിയുമീ ദുഖം
നോവറിഞ്ഞുള്ള പ്രസവം
സ്ത്രീയുടെ സ്വപ്നമാണ്‌...
ഇവിടെ കാത്തിരുന്ന സൗഭാഗ്യം
അനാസ്ഥയായി മരണത്തിന്റെചിറകിലേറുമ്പോള്
‍ഈ ദുഖം ഒരാളുടേതല്ല
ഉള്ളിലെ വിങ്ങല്‍തിരിച്ചറിയാന്‍
കഴിയുന്നഓരോ സ്ത്രീയുടേതുമാണ്‌...






















സംഭവത്തെ കുറിച്ച്‌
ഗര്‍ഭിണിയെ ശ്രുശ്രുഷിച്ച ലേഡി ഡോക്ടറുടെ അനാസ്ഥയെ തുടര്‍ന്ന്‌
നാലു ദിവസം പ്രായമായ കുഞ്ഞുമരിച്ചു.
വടക്കന്‍ പറവൂര്‍ പുതൂര്‍വീട്ടില്‍ രാജേഷിന്റെ ഭാര്യ
സുജമോളുടെ കന്നിപ്രസവത്തിലെ കുട്ടിയാണ്‌ മരിച്ചത്‌...
കഴിഞ്ഞ മൂന്നു മാസമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. രാജേന്ദ്രപ്രസാദിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ...ഡോക്ടര്‍ സ്ഥലം മാറിപോയതിന്‌ ശേഷം പകരം ചാര്‍ജുള്ള ലേഡി ഡോക്ടര്‍ ചികിത്സാചുമതല ഏറ്റെടുത്തെങ്കിലും
വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല..കൈക്കൂലി കൊടുക്കാന്‍ ഒരു ദിവസം വൈകിയെന്ന്‌ ആരോപിച്ച്‌ പ്രസവസമയത്ത്‌ വേണ്ടവിധത്തില്‍ ശ്രൂശ്രൂഷിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല...
സ്ട്രെച്ചറില്‍ പ്രസവിച്ച കുഞ്ഞ്‌ തറയില്‍ വീണിരുന്നുവെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌...
എന്തിരുന്നാലും നാലാം ദിവസം കുട്ടി മരിച്ചു..ഏറെ വിവാദമായ ഈ സംഭവം
ക്യാമറയില്‍ പതിഞ്ഞപ്പോള്‍....